Sunday, December 5, 2010

കവി എ.അയ്യപ്പന്ന്‌ ആദരാഞ്ജലി!

Monday, October 25, 2010



മനസില്‍ വെളിച്ചം പെട്ടെന്നു പോയ ഒരു ദിവസം...

തെരുവോരത്ത്‌ ആലിന്‍ചോട്ടിലിരുന്ന്‌, പീടികത്തിണ്ണയിലിരുന്ന്‌, തീവണ്ടിയാപ്പീസിലെ ബെഞ്ചുകളില്‍ ഇരുന്ന്‌,

കുറിച്ചിട്ട കടലാസു തുണ്ടങ്ങളില്‍ കവിതയുടെ മാസ്മരികതയും ജീവിതത്തിന്റെ സര്‍വ്വസാരവും നിറച്ച്‌, താന്‍ നേടിയെടുത്ത സര്‍വ്വ സ്വത്തിനുമുള്ള സാക്ഷിപത്രങ്ങളാക്കി, കേരളീയരുടെ മനസില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ശേഷം, ജീവിച്ചു തീര്‍ത്തതില്‍ ബാക്കിവന്ന ചില്ലറക്കാശ്‌ ആര്‍ക്കെന്നില്ലാതെ തിരിച്ചേല്‍പ്പിക്കാന്‍ കുപ്പായക്കൈമടക്കില്‍ ഇട്ടേച്ച്‌ പതിവുപോലെ അപരിചിതമായ ഒരു പുതിയ വഴിയിലൂടെതന്നെ എന്നേക്കുമായി തെരുവ്‌വിട്ടു കടന്നു പോയി,
ജനങ്ങളുടെ കവി, എ. അയ്യപ്പന്‍-
കവിക്കുള്ള രാജപട്ടം തന്റെ നേര്‍ക്കു നീട്ടിയത്‌ ഏറ്റുവാങ്ങാന്‍ പോലും കാത്തുനില്‍ക്കാതെ......

ഒരു മേല്‍വിലാസം ഇല്ലായിരുന്നെന്നോ?
ശാശ്വതമല്ലാത്ത ഒരു മേല്‍വിലാസം ആര്‍ക്കുവേണം?
അതായിരുന്നല്ലോ അനാഥനായി ഈ ഭൂമിയില്‍ പിറക്കേണ്ടിവന്ന ഭാഗ്യദോഷിയായ താങ്കളുടെ കല്‍പിതവും. എന്നിരുന്നാലും, താങ്കളുടെ വിയോഗം ഭൂമിയില്‍നിന്നുള്ള ഒരു മലയാള നക്ഷത്രത്തിന്റെ അസ്തമനമായി മലയാളസാഹിത്യം അതിന്റെ താളുകളില്‍ കുറിച്ചിടും മുമ്പേ മലയാള മനസ്സില്‍ സ്ഥായിയായ ഒരിടം താങ്കള്‍ നേടിക്കഴിഞ്ഞിരുന്നു. ലഹരിപകര്‍ന്ന കവിതകളിലൂടെ ഞങ്ങള്‍ക്കായി, ലഹരിയോടെ തെരുവുകള്‍ താണ്ടി നടന്ന, താങ്കള്‍ മലയാളക്കരയില്‍ ഏല്‍പിച്ചുപോയ അസുലഭ സമ്പത്ത്‌ സൂക്ഷിക്കുവാനായി മേല്‍വിലാസമുള്ള ഒരു മന്ദിരത്തിന്റേയും ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല. കവിതാപ്രേമികളായ താങ്കളുടെ ആരാധകരുടെ ഹൃദയങ്ങളില്‍ അവ സ്ഥാനം പിടിച്ചുകഴിഞ്ഞു. അവരുടെ മാറില്‍ ചേര്‍ത്തുവെക്കാന്‍ ഇപ്പോഴിതാ താങ്കളുടെ ഒരിക്കലും മായ്ക്കാനാവാത്ത, സന്തുഷ്ടിയാര്‍ന്ന പുഞ്ചിരിയും-
നീലാകാശത്തൊരു ഉജ്ജ്വലനക്ഷത്രപ്രഭയായി ആ പുഞ്ചിരി ഭൂമിയില്‍ പെയ്തിറങ്ങട്ടെ...

എ.അയ്യപ്പന്റെ കവിതാപ്രവാഹത്തിനു മുന്‍പില്‍,
ആ അനര്‍ഘ പ്രതിഭയ്ക്കു മുന്‍പില്‍,
നമോവാകം!

11 comments:

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയപ്പെട്ട ശ്രീ വി.പി.ഗംഗാധരന്‍,
എന്നെ സന്ദര്‍ശിച്ചതില്‍ അളവറ്റ ആഹ്ലാദം.അകലെ നിന്ന്‌,സിഡ്‌നിയില്‍ നിന്ന്‌,ഞാന്‍ കാണാത്ത വിദൂരദേശത്തുനിന്ന്‌ വന്നെത്തിയ സന്ദേശത്തിന്‌്‌ നന്ദി.
കവി അയ്യപ്പന്‍ മലയാളിയുടെ മനോഭാവത്തിനുനേരെ നീട്ടിപ്പിടിച്ച കണ്ണാടി.ഇക്കാലത്തെ ഏറ്റവും സജീവമായ യുവത്വം.എഴുത്തിന്റെ സഫലത.ഇപ്പോള്‍ താനായിരുന്നു ഏറ്റവും ജനകീയനായ കവി എന്നുകൂടി സ്ഥാപിച്ചിരിക്കുന്നു..സുഗതകുമാരി ടീച്ചര്‍ ഏറ്റുപറഞ്ഞപോലെ അസൂയ തോന്നിപ്പിച്ചുകൊണ്ട്‌ കടന്നുപോയി..അത്‌ മനുഷ്യത്വം കൊണ്ടാണ്‌ അദ്ദേഹം സാധ്യമാക്കിയത്‌.
ആ കവിതകളാവും ഇനിയുള്ള കാലത്ത്‌ ഏറെ വില്‍ക്കപ്പെടുക.
നന്ദി.

ഒറ്റയാന്‍ said...

അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓ!ടുകയാണ്
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി
(അയ്യപ്പന്‍ അവസാനം എഴുതിയ കവിത

ആ മനുഷ്യനെ കുറിച്ച് പറയാന്‍ മാത്രം വാക്കുകളുടെ അറിവ് എനിക്കില്ല

V P Gangadharan, Sydney said...

പ്രിയപ്പെട്ട ശ്രീ സുസ്മേഷ്‌,
അഭിപ്രായം കുറിച്ചതിനു നന്ദി! ഏതാനും വാക്കുകളില്‍ താങ്കള്‍ കവിതയുടെ മാണിക്യച്ചെപ്പായിരുന്ന അയ്യപ്പനാശാനെ (ഇങ്ങിനെ നാമകരണം ചെയ്ത ബാലചന്ദ്രന്‍ ചുള്ളിക്കാട്ടിനു സ്തുതി!) അര്‍ഹിക്കുംവിധം വിലയിരുത്തിയ കുറിപ്പിനു പ്രത്യേകം നന്ദി! താങ്കളെ മാതൃഭൂമിയിലൂടെ കുറേ ഏറെ വായിച്ചു തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ താങ്കളുടെ എഴുത്തിനെ ആദരിക്കുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍ എന്ന്‌ കൂടി ഇതോടൊപ്പം കുറിക്കുന്നതില്‍ എനിക്കഭിമാനം! ബന്ധം പുലര്‍ത്തുമെന്ന്‌ ആശിക്കുന്നു.

V P Gangadharan, Sydney said...

അയ്യപ്പനാശാന്റെ പേനയിലൂടെ ആത്യന്തികമായി തികട്ടിവന്ന കവിതാശകലത്തില്‍ പ്രിയ കവിയുടെ ആത്മഭാവം പൂര്‍ണ്ണമായും പ്രതിഫലിച്ചതായി കാണുന്നു-
അയ്യപ്പന്റേതു മാത്രമായി, വേറിട്ടു നിര്‍വചിക്കപ്പെടേണ്ട ഒരു യാത്രാമൊഴി...
യഥായോഗ്യം ആ കവിതാശകലം ഇവിടെ ഉദ്ധരിച്ചതിന്‌ ഒറ്റയാന്‌ പ്രത്യേകനന്ദി!


അവസാന യാത്രയിലും പോക്കറ്റിൽ കവിത മാത്രം

പാവപ്പെട്ടവന്‍ said...

അതെ... കാവ്യകേരളം കിനിയാത്ത കരുണയില്‍ പരിഭവിക്കാതെ പടിയിറങ്ങിയവന്‍ , വെളുപ്പിച്ചു വെടുപ്പാക്കിയ ഉടയാടകള്‍ക്കു മാത്രം ആദരവ് പകരുന്ന സംസ്കാരത്തിന് മുഖം കൊടുക്കാത്തവന്‍ .....ശത്രുവിനും ,സഖാവിനും ,സമകാലിന സുഹൃത്തുക്കള്‍ക്കും പകരം കൊടുത്ത നോവിന്റെ കവിതകള്‍ മാത്രം

V P Gangadharan, Sydney said...

'പാവപ്പെട്ടവനാ'യ സ്നേഹിതാ, അതെ! അതെ!! അതെ!!!

'പാവപ്പെട്ടവന്‍' എന്ന താങ്കളുടെ എളിമയുടെ പുറംതൊലിയുരിച്ചു നോക്കുമ്പോള്‍, സുഹൃത്തേ, ഞാന്‍ കാണുന്നു: ഐശ്വര്യം!

ഒഴാക്കന്‍. said...

അയ്യപ്പന്‍ .... ശരിക്കും ഒരു തീരാ നഷ്ട്ടം ആണ്. ജീവിച്ചിരുന്നപ്പോ പലര്‍ക്കും ഒരു മതിപ്പില്ലയിരുന്നില്ലെങ്കിലും ഇപ്പോഴെങ്കിലും ആ യ്യപ്പനെ ലോകം തിരിച്ചറിയും എന്ന് വിശ്വസിക്കാം

V P Gangadharan, Sydney said...

അയ്യപ്പന്റെ ആരാധകര്‍ അസംഖ്യം! അവര്‍ക്ക്‌ ഈ കവി അമരന്‍!
കവിക്ക്‌ ഹൃദ്യമായ അംഗീകാരമേകി ഇവിടെ കുറിച്ചിടപ്പെട്ട വാക്കുകള്‍ക്ക്‌ നന്ദി! കലാവല്ലഭന്നും, ഒഴാക്കന്നും Sydnyan ന്റെ നമസ്കാരം!

Echmukutty said...

kavikk aadaraanjalikal!

V P Gangadharan, Sydney said...

എച്ച്മുക്കുട്ടിക്കു നന്ദി!

2 comments: